നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 24 July 2012

രാമ ദര്‍ശനം .......



ദുഷ്ടജന നിഗ്രഹം, ശിഷ്ടജന പരിപാലനം, ധര്‍മ്മരക്ഷ എന്നിവയ്ക്കായിട്ടാണ്‌ ഭഗവാന്റെ രാമാവതാരം - ഉപാസകന്മാരുടെ രക്ഷയ്ക്കായി ഭഗവാന്‍ ഓരോ അവതാരത്തെ സ്വീകരിക്കുന്നു. "ഉപാസകനാം കാര്യാര്‍ത്ഥം ബ്രഹ്മണോ രൂപ കല്‍പ്പനാ" എന്ന്‌ പ്രമാണം. സത്യലോകത്ത്‌ ചെന്ന നാരദമഹര്‍ഷി ബ്രഹ്മദേവനോട്‌ ഭൂമിയിലെ അവസ്ഥകളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു.


"പ്രാപ്തേ കലിയുഗേ ഘോരെ നരാ പുണ്യ വിവര്‍ജ്ജിതം..."


കലിയുഗാരംഭത്തോടെ മനുഷ്യര്‍ പുണ്യങ്ങള്‍ വര്‍ജ്ജിച്ചുതുടങ്ങി. ഘോരമായ കലിയുഗമാണ്‌ സൂചിപ്പിക്കുന്നത്‌. "ദുരാചാര രതാ", സര്‍വ്വേ: "സര്‍വ്വരും ദുരാചാരങ്ങളില്‍ തല്‍പരായി ഭവിച്ചിരിക്കുന്നു. മാത്രമല്ല, "സത്യവാര്‍ത്താ പരാങ്മുഖാ:" സത്യനിഷേധികളുമായി തീര്‍ന്നു. പിന്നെ സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ മഹര്‍ഷി വിവരിക്കുന്നു.


"പരാപവാദ നിരതാ പരദ്രവ്യാഭിലാഷിണാ പരസ്ത്രീ സക്ത മനസാഃ പരഹിംസാ പരായണ


ഇതാണ്‌ സാമാന്യേന ജനങ്ങളുടെ ഇന്നത്തെ മാനസീകമായ അവസ്ഥ എന്ന്‌ ഋഷി ചൂണ്ടിക്കാട്ടി. എന്നാല്‍ സമൂഹത്തെ നേര്‍വഴിക്ക്‌ നയിക്കേണ്ടവരായിട്ടുള്ള വിപ്രന്മാരുടെ സ്ഥിതി തുലോം കഷ്ടം തന്നെ.


"വിപ്രാ ലോഭഗ്രഹസ്താ വേദ വിക്രിയ ജീവിത ഇതി ചിന്താകുലം ജായതേ മമചിത്തം."


ധനാര്‍ത്തിയാല്‍ വിപ്രന്മാര്‍ വേദത്തെ വിറ്റ്‌ ജീവിക്കുന്നു. ഇത്‌ എന്റെ മനസ്സിന്റെ സ്വസ്ഥതയെ കെടുത്തുന്നു. വേദത്തെ കളങ്കപ്പെടുത്തുന്നു എന്നത്‌ മുനിയുടെ മനസ്സിനെ നോവിപ്പിക്കുന്നു എന്നര്‍ഥം. നാരദമഹര്‍ഷി വളരെ കാര്യമാത്ര പ്രസക്തമായിട്ടാണ്‌ ഭൂമിയിലെ ദുരവസ്ഥയെ ധരിപ്പിച്ചത്‌. രാമാവതാരത്തിന്റെ ആവശ്യകതയിലേക്കാണ്‌ ഋഷി നമ്മെ നയിക്കുന്നത്‌.


ഇതിനെല്ലാം പരിഹാരമായി ബ്രഹ്മദേവന്‍ രാമദര്‍ശനത്തിലേക്ക്‌ നാരദന്റെ മനസ്സിനെ നയിക്കുന്ന പരമേശ്വര സങ്കല്‍പത്തിലേക്ക്‌ അനുവാചകരെ എത്തിക്കുകയാണ്‌ ലക്ഷ്യം. "പുരാ ത്രിപുരാഹന്തരം പാര്‍വ്വതീ ഭക്തവത്സലാ ശ്രീരാമതത്ത്വം ജിജ്ഞാസു പപ്രഛ ഉമ മഹേശ്വര സംവാദമാണ്‌ രാമായണ ദര്‍ശനത്തിനാധാരം എന്ന്‌ സൂചന. തന്റെ പ്രിയ പത്നിക്കായി "ഗൂഢം വ്യാഖ്യാതവാന്‍ സ്വയം
പുരാണോത്തമ മധ്യാത്മ രാമായണം ഇതി"


പുരാണങ്ങളില്‍ ഉത്തമവും ഗഹനവുമായ ആധ്യാത്മ രാമായണ കഥ ദേവിക്കായി ഭഗവാന്‍ പരമേശ്വരന്‍ വ്യാഖ്യാനിച്ചുകെടുത്തു. ആ രാമായണകഥ കേള്‍ക്കുന്നവര്‍ "ജനായാസ്യന്തി സദ്ഗതി." മോക്ഷം പ്രാപിക്കും. രാമായണകഥ പറയുന്നവരോ, കേള്‍ക്കുന്നവരോ "സ ജീവമുക്ത ഉച്ചതേ" ജീവമുക്തന്മാരായി തീരുന്നു. സര്‍വദേവാര്‍ച്ചനാഫലം തന്നെ പ്രാപ്തി. തുളസിത്തറയുടെ സമീപത്തും, അരയാല്‍ വൃക്ഷ വട്ടം, സാളഗ്രാമശിലാ സന്നിധിയിലും രാമഗീത വായിച്ചാല്‍ "സര്‍വ്വേഃ യാന്തി വിഷ്ണോഃ പരംപദംഃ" പരമപദമായി വിഷ്ണുലോകം പ്രാപിക്കും. മുനിശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍ വായിക്കുന്നവന്റെ കാര്യം പിന്നെ പറയാനുമില്ല.


"യഃ ശ്രദ്ധയാ പംതി വാ ശൃണ യാത്‌ സമര്‍ഥ്യഃ
പ്രോപ്നോതി വിഷ്ണു പദവീസുരപൂജ്യമാനഃ"
ദേവാപൂജിതമായ വിഷ്ണുപദവി കൈവരിക്കുന്നു.
രാമാവതാര കാരണം വ്യാസമഹര്‍ഷി വിശദമാക്കുന്നത്‌ ശ്രദ്ധിക്കാം.
യഃ പൃഥ്വീഭരവാരണായ ദിപീജൈ: സംപ്രാത്ഥിതശ്ചിന്നമമഃ


രാക്ഷസാദികളുടെ ദ്രോഹത്താല്‍ പൊറുതിമുട്ടിയ ദേവന്മാര്‍ ഭൂമിഭാരത്തെ കുറയ്ക്കാനായി മഹാവിഷ്ണുവിനോട്‌ കൈകൂപ്പി പ്രാര്‍ഥിച്ചു. പ്രാര്‍ഥനാഫലമായി "സംജാതഃ പൃഥ്വിതയേ രവികുലേ മായാമാനുഷോവ്യയഃ" മായാബന്ധമുള്ള മനുഷ്യ രൂപത്തില്‍ അവ്യയ സ്വരൂപന്‍ സൂര്യവംശത്തില്‍ ജാതനായി. എന്നിട്ട്‌ സര്‍വ്വരാക്ഷസന്മാരെയും വധിച്ച്‌ ജനങ്ങളെ രക്ഷിച്ച ബ്രഹ്മത്തില്‍ വിലയിക്കുകയും ചെയ്തു. മായ ഭഗവാനെ ആശ്രയിച്ചു നില്‍ക്കുന്ന നിഗൂഢശക്തിയാകുന്നു. സത്വരജതമോ ഗുണസങ്കല്‍പമാണ്‌ മായ. "അനിര്‍വാച്യാ" എന്ന്‌ പറയുന്നു. ഭക്തന്മാര്‍ക്കുമാത്രമേ മായയെ മറികടക്കാനാകൂ. "ദൈവീ ഹ്യോഷാ ഗുണമയിമാമ മായാ" ദൈവീകമായ ശക്തിതന്നേയാണത്‌. മായയെ സേഛയാഭഗവാന്‍ വികസിപ്പിക്കുമ്പോള്‍ അവതാരവും സങ്കോചിക്കുമ്പോള്‍ ബ്രഹ്മവിലയനവും നടക്കുന്നു. ഭഗവാനാകട്ടെ


വിശ്വോത്സവ സ്ഥിതി ലയാധിഷ്ഠ ഹേതുകമേകം മായാശ്രയം വിഗതമായം"


സൃഷ്ടിസ്ഥിതി സംഹാര കാരണവും മായജ്ഞാശ്രയവും മായയെ മറികടന്നവനുമാണ്‌ ഭഗവാന്‍. "അചിന്ത്യമൂര്‍ത്തിയും" ആകുന്നു ഈശ്വരന്‍. അങ്ങനെ ഈശ്വരചൈതന്യം നിറഞ്ഞ സീതാപതിയെ ഞാന്‍ നമസ്കരിക്കുന്നു. രാമചൈതന്യത്തെ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്‌.


"ആനന്ദ സാന്ദ്രം അമലം നിങ്കബോധരൂപം സീതാപതി, വിദിതത്വമഹം നമാചി."


സാന്ദ്രാനന്ദവും പരിശുദ്ധിയും രോഗഭാവരഹിതം സ്വാഭാവികമായ ജ്ഞാന തന്നെ തന്റെ സ്വരൂപം എന്ന്‌ അറിയുന്നവനും ആയ ശ്രീരാമനെ വന്ദിക്കുന്നു. അങ്ങിനെയുള്ള ശ്രീരാമചരിതമായ രാമായണം "സര്‍വ്വപുരാണസമ്മതം" ആകുന്നു. രാമകഥയെക്കുറിച്ച്‌ ദേവി ഇങ്ങനെ പരമേശ്വരനോട്‌ ചോദിച്ചു.


ദേവ! ജഗന്നിവാസ! സര്‍വ്വാത്മദൃക്ക്‌ ത്വം പരമേശ്വരോ 
പൃച്ഛാമി തത്ത്വം പുരുഷോത്തമസ്യ സനാതനം ത്വം ച സഹാത നാസി.


സര്‍വ്വഭൂതങ്ങളിലും ആത്മരൂപേണ പ്രകാശിക്കുന്ന ബ്രഹ്മത്തെ ആത്മസ്വരൂപനായി ദര്‍ശിക്കുന്ന അങ്ങ്‌ പരമേശ്വരനാണല്ലോ. ബ്രഹ്മത്തിന്റെ ഉപാധിരഹിതമായിരിക്കുന്ന പുരുഷോത്തമ തത്വത്തെ സനാതന സ്വരൂപനായ അങ്ങയോട്‌ തന്നെ ചോദിച്ചുകൊള്ളുന്നു. ഭഗവാന്‍ ദേവിയോട്‌ ഇങ്ങനെ പറഞ്ഞുകൊള്ളുവാന്‍ പ്രേരിപ്പിച്ചതായി പറയാം.




കടപാട്  : കാഞ്ഞങ്ങാട്‌ രവീന്ദ്രന്‍ മാസ്റ്റര്‍ 





ഈശ്വരനെ അറിയുവാന്‍

രൂപം, സ്വരൂപം, വിരൂപം, അരൂപം ഇങ്ങനെ നാല് അവസ്ഥകളെ മറികടക്കുന്നവര്‍ മാത്രമേ ഈശ്വരനെ അറിയുന്നുള്ളൂ. രൂപത്തെ വച്ച് ആരാധിയ്ക്കുന്നതാണ് ആദ്യപടി. ഈശ്വരനെന്ന സങ്കല്‍പത്തില്‍ രൂപമുണ്ടാക്കി തങ്ങളുടെ ഭാവനകളിലൂടെ ഈശ്വരനെ ആരാധന നടത്തുന്ന സമ്പ്രദായം പൊതുവേ കാണുന്നതാണ്. ഭഗവാന് ഇഷ്ടമാകുന്നു എന്ന വിചാരത്തില്‍ നിവേദ്യങ്ങള്‍ നല്‍കുകയും ചെയ്യും. രൂപം കൊടുത്തിട്ട് നമ്മെപ്പോലെയാകുന്നുവെന്ന തിരിച്ചറിവുണ്ടാകുന്ന രണ്ടാമത്തെ അവസ്ഥയെ സ്വരൂപമായി ഭാവിക്കുന്നു. ഭഗവാന്‍ തന്നെപ്പോലെയാണ് എന്ന് കാണുകയായാണിവിടെ.


ഈ തലം കഴിഞ്ഞാല്‍ ഈശ്വരവിജ്ഞാനം ഏത് രൂപത്തിലാണെന്ന് അറിയുവാനാകാതെ മനസ്സ് ഉഴലുന്നു. ഭാവനകളില്‍ ഒതുങ്ങാതെ തന്നെപ്പോലെയല്ല എന്ന് മനസ്സിലാക്കി ഏതോരൂപമാണ്‌ അതേത് വിധത്തിലാണെന്ന് തെരച്ചിലാണ് മൂന്നാം ഘട്ടത്തില്‍. ആ അന്വേഷണത്തിനൊടുവില്‍ രൂപമില്ലാത്തത്താണ് ഈശ്വരന്‍ എന്ന് കണ്ടെത്തുന്നു. അതാണ്‌ അരൂപം. ഈശ്വരന്‍ രൂപമില്ല, ഭാവമില്ല, ഗുണമില്ല, മണമില്ല, സ്ഥിതി മാത്രമാണുള്ളത്, എന്നും നില നില്‍ക്കുന്ന എല്ലാം അറിയുന്ന എല്ലാം ദര്‍ശിയ്ക്കുന്ന എല്ലാം അടങ്ങിയിരിക്കുന്ന എല്ലാറ്റിനേയും സൃഷ്ടിക്കുന്ന നിലനിര്‍ത്തുന്ന തന്നിലേയ്ക്കൊതുക്കുന്ന മഹാശക്തിയാണ് മഹാബ്രഹ്മം.

താനാരാണെന്ന് സ്വയം മനസ്സിലാക്കുന്നയാള്‍ ഈശ്വരനോടടുക്കുന്നതാണ്. തുടര്‍ന്ന് ബ്രഹ്മശക്തിയെ തിരിച്ചറിഞ്ഞ് ജ്ഞാനിയാവുകയും ചെയ്യുന്നു.


Thursday, 19 July 2012

നിത്യജപത്തിനുള്ള മന്ത്രങ്ങള്‍


ശ്രീ മഹാവിഷ്ണു.

മഹാവിഷ്ണു ജപത്തിനുള്ള മന്ത്രം താഴെ കൊടുത്തിരിക്കുന്നു. നിത്യ പാരായണത്തിനു ഈ മന്ത്രം ഉത്തമമാണ്.

ധ്യാനം:-
ഉദ്യത്കോടിദിവാകരാഭമനിശം ശംഖം ഗദാം പങ്കജം
ചക്രം ബിഭ്രതമിന്ദിരാവസുമതീസംശോഭിപാര്‍ശ്വദ്വയം
കോടിരാംഗദഹാരകുണ്ഡലധരം പീതാബരം കൌസ്തുഭം
ദ്ദീപ്തംവിശ്വധരംസ്വവക്ഷസിലസല്‍ശ്രീവത്സചിഹ്നം ഭജേ

സാദ്ധ്യോ നാരായണോ ഋഷി:
ദേവീഗായത്രീഛന്ദ:
ശ്രീമന്നാരായണോ ദേവതാ
ഓം നമോ നാരായണായ.


ശിവന്‍

ശിവഭക്തര്‍ക്ക് നിത്യപാരായണം ചെയ്യാവുന്ന മന്ത്രമാണിത്.

ധ്യാനം :-
ബിഭ്രദ്ദോര്‍ഭി: കുഠാരം മൃഗമഭയവരൌ
സുപ്രസന്നോ മഹേശ:
സര്‍വ്വാലങ്കാര ദീപ്ത: സരസിജനിലയോ
വ്യാഘ്രചര്മ്മാത്തവാസാ:
ധ്യേയോ മുക്താപരാഗാമൃതരസകലിതാ-
ദ്രിപ്രഭ: പഞ്ചവക്ത്ര-
സ്ത്ര്യക്ഷ: കോടീരകോടീഘടിതതുഹിനരോ-
ചിഷ്കലാതുംഗമൌലി:

വാമദേവ ഋഷി:
പംക്തി ഛന്ദ:
സദാശിവരുദ്രോ ദേവതാ
ഓം നമ:ശിവായ.


ശ്രീകൃഷ്ണന്‍

ധ്യാനം
കൃഷ്ണോ ന: ശിഖിപിഞ്ച് ഛസംയൂതകചോ
ബാലാകൃതി: കര്‍ണ്ണയോ-
സ്തന്മുദ്രാമകരോജ്വാലോ ലകുടകം
ഹസ്തേ വഹന്‍ ദക്ഷിണേ
ദോര്‍വ്വാമം സദരം കടൌ വിനിദധ-
ല്ലംബാഗ്രമര്ദ്ധോരുകം
ബീഭൂദ്ദീപ്തവിഭൂഷണം സുലളിതോ
രക്ഷേത് സ്ഥിതോ ഗോവ്രജേ

നാരദ: ഋഷി:
ഗായത്രീഛന്ദ:
ശ്രീകൃഷ്ണോ ദേവതാ

ഓം ക്ലീം കൃഷ്ണായ നമ:


ഭദ്രകാളി

ഭദ്രകാളി ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.

ധ്യാനം
അഞ്ജനാചലനിഭാ ത്രിലോചനാ
സേന്ദുഖണ്ഡവിലസത് കപര്‍ദ്ദികാ
രക്തപട്ടപരിധായിനീ ചതു-
ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
ഹാരനൂപുരമഹാര്‍ഹകുണ്ഡലാ-
ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
പ്രതരൂഢഗുണസത് കപാലിനീ
ഖഡ്ഗചര്‍മ്മവിധൃതാസ്തു ഭൈരവീ.

ഈശ്വര ഋഷി:
പംക്തി ഛന്ദ:
ശക്തിഭൈരവീദേവതാ

ഓം ഐം ക്ലീം സൌ: ഹ്രീം ഭദ്രള്യൈ നമ:

ശാസ്താവ്

ശാസ്താവിന്‍റെ നിത്യ നാമ ജപത്തിനുള്ള മന്ത്രമാണിത്.


ധ്യാനം
സ്നിഗ്ദ്ധാരാളവിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജത് പത്രസുക്നുപ്ത കുണ്ഡല മഥേ-
ഷ്വിഷ്വാസഭൃദ്ദോര്‍ദ്ദ്വയം
നിലക്ഷൌമവസം നവീനജലദ-
ശ്യാമം പ്രഭാസത്യക-
സ്ഫായദ് പാര്‍ശ്വയുഗം സുരക്തസകലാ-
കല്പം സ്മരേദാര്യകം.

രേവന്ത: ഋഷി:
ഗായത്രീഛന്ദ:
ശാസ്താ ദേവതാ

ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

ഗണപതി

ധ്യാനം
വിഘ്നേശാം സപരശ്വധാക്ഷപടികാ
ദന്തോല്ലസല്ലഡ്ഢുകൈര്‍-
ദോര്‍ഭി: പാശസൃണീസ്വദന്തവരദാ-
ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം
ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം
ത്രീക്ഷണം സംസ്മരേത്
സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ-
ദ്യാകല്പമബ്ജാസനം.

ഗണക: ഋഷി:
നിചൃഗ്ഗായത്രീഛന്ദ:
ശ്രീ മഹാഗണപതിര്‍ദ്ദേവതാ
ഓം ഗം ഗണപതയേ നമ:
ഗണപതി

ധ്യാനം
വിഘ്നേശാം സപരശ്വധാക്ഷപടികാ
ദന്തോല്ലസല്ലഡ്ഢുകൈര്‍-
ദോര്‍ഭി: പാശസൃണീസ്വദന്തവരദാ-
ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം
ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം
ത്രീക്ഷണം സംസ്മരേത്
സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ-
ദ്യാകല്പമബ്ജാസനം.

ഗണക: ഋഷി:
നിചൃഗ്ഗായത്രീഛന്ദ:
ശ്രീ മഹാഗണപതിര്‍ദ്ദേവതാ
ഓം ഗം ഗണപതയേ നമ:

സംഖ്യാ ജ്യോതിഷത്തിന്റെ പൊരുള്‍


ജ്യോതിഷം ഒരു ശാസ് ത്രശാഖയാണ്. ജ്യോതിഷത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ ധാരണകളില്ലെങ്കിലും ജ്യോതിര്‍ശാസ് ത്രം പണ്ടുമുതലേ ജാതി, മത വ്യത്യാസമില്ലാതെ ഏവരേയും ആകര്‍ഷിച്ചുകൊണ്ടിരുന്നു.

ജന്മം അനുഭവവേദ്യമാകുന്ന നന്മതിന്മകളും ലാഭനഷ്ടങ്ങളും ഉയര്‍ച്ചതാഴ്ചകളും ഭാവി നിലകളും പ്രവചിച്ചറിയാന്‍ പണ്ടുകാലം മുതലേ ജ്യോതിര്‍ശാസ് ത്രം ഉപയോഗിച്ചുവരുന്നു.
ഹിന്ദു പുരാണമായ മത്സ്യമഹാപുരാണത്തില്‍ പ്രതിപാദിതമായ ജലപ്രളയംപോലെ ബൈബിളില്‍ നോഹയുടെ കാലത്ത് ഒരു ജലപ്രളയം ഉണ്ടായതായി പറയുന്നു. നോഹയും കുടുംബാംഗങ്ങളും അവന്‍ തിരഞ്ഞെടുത്ത ജീവജാലങ്ങളും ഒഴിച്ചുള്ള സര്‍വ്വവും നശിച്ചു. ജലപ്രളയംകൊണ്ട് ഇനിയും ലോകത്തെ നശിപ്പിക്കുകയില്ലെന്ന് ദൈവം നോഹയോട് അരുള്‍ ചെയ്തു. അതിന്റെ അടയാളമായി സര്‍വ്വശക്തന്‍ മേഘത്തില്‍ ഒരു ധനുസ്സ് പ്രതിഷ്ഠിച്ചു എന്ന് ബൈബിളിലെ ഉല്പത്തി പുസ്തകം ഒമ്പതാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സപ്തര്‍ഷി, മകയിരം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളെക്കുറിച്ചും തെക്കെ നക്ഷത്ര മണ്ഡലത്തെക്കുറിച്ചും യോബിന്റെ പുസ്തകം രണ്ടാം അദ്ധ്യായത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.

ശ്രീ യേശുവിന്റെ ജനനവും ജനനസ്ഥലവും പൗരസ്ത്യ പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത് ഒരു പുതിയ നക്ഷത്രത്തിന്റെ ഉദയംകൊണ്ടാണെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായത്തില്‍ കാണുന്നു. ഈ തെളിവുകള്‍ ഇവിടെ ഉദ്ധരിച്ചതല്ല എന്നും, എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അത് അംഗീകാര്യമാണെന്നും വ്യക്തമാക്കുവാനാണ്.

ജ്യോതിര്‍ശാസ് ത്രം വിസ്തൃതമായ, വിപുലമായ ശാസ്ത്രശാഖയാണ്. ജ്യോതിര്‍ശാസ് ത്രത്തെ പല ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍തന്നെ ഹസ്തരേഖാശാസ് ത്രം, നാമസംഖ്യാശാസ് ത്രം സാമുദ്രിക ശാസ് ത്രം എന്നിങ്ങനെ പലതരം ശാസ് ത്രങ്ങളുമുണ്ട്.
ഇതില്‍ നാമസംഖ്യാ ജ്യോതിഷവും ജനന സംഖ്യാ ജ്യോതിഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. നാമസംഖ്യാജ്യോതിഷം അഥവാ "ന്യൂമറോളജി' പ്രകാരം നമ്മളിഷ്ടപ്പെടുന്ന നിറങ്ങളോ, ദിവസങ്ങളൊ, ഭാഗ്യനമ്പറുകളൊ നമുക്ക് തീരെ യോജിക്കാത്തതായി വരുമ്പോള്‍ ഒരു "നിരപ്പില്ലായ്മ' ജീവിതത്തിലും അനുഭവപ്പെടുന്നതായി കാണാം. അതെങ്ങനെ യോജിപ്പുള്ളതായി മാറ്റാം എന്നതാണ് ഇവിടം പ്രതിപാദിക്കുന്നത്.
നമ്മുടെ പേര് ഇംഗ്ളീഷില്‍ എഴുതി 'A' മുതല്‍ 'Z' വരെയുള്ള ഇംഗ്ളീഷ് അക്ഷരങ്ങളിലൂടെയും ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങളിലൂടെയും നാമസംഖ്യാജ്യോതിര്‍ശാസ് ത്രപ്രകാരം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണ്ണയിക്കാം.
പുരാതന ഏബ്രായ അക്ഷരമാല ഓരോ ലിപിക്കും ഓരോ സംഖ്യ കല്‍പിക്കുന്നു. എല്ലാ മന്ത്രശാസ്ത്ര പ്രയോഗങ്ങളില്‍നിന്നും എമ്പ്രായക്കാര്‍ക്ക് കിട്ടിയതായി പറയപ്പെടുന്ന പരല്‍ സംഖ്യയാണ് ഇവിടെ 'A' മുതല്‍ 'Z' വരെയുള്ള ഇംഗ്ളീഷ് ലിപിക്ക് സംഖ്യയായി താഴെ കൊടുത്തിരിക്കുന്നത്.
A1, B2, C3, D4, E5, F8, G3, H5, I1, J1, K2, L3, MA, N5, O7, P8, Q1, R2, S3, T4, U6, V6, W6, X5, Y1, Z7
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യ വ്യക്തിത്വത്തെയും, പത്ത് മുതല്‍ വരുന്ന ഇരട്ട സംഖ്യകള്‍ അഥവാ സംയുക്തസംഖ്യകള്‍ വ്യക്തിയുടെ ഭാവിയും പ്രവചിക്കുന്നു.
ഈ അക്ഷരമാലയില്‍ ഒമ്പത് എന്ന സംഖ്യ കാണിച്ചിട്ടില്ല. ദൈവനാമത്തിന്റെ ചിഹ്നമായ ഒമ്പത് ഒരു ലിപിക്കും കൊടുക്കുന്നത് യുക്തമല്ലെന്ന് പ്രാചീനസംഖ്യാജ്യോതിഷികള്‍ ഗ്രഹിച്ചിരുന്നതിനാലാണിത്.
INDIRA
154121
14: 5 ഏകസംഖ്യ 5. 1+4:5
എന്നാല്‍ സംയുക്ത സംഖ്യ 14
KERALA, MADRAS എന്നീ സംസ്ഥാനങ്ങളുടേയും സംയുക്തസംഖ്യ 14 ആണ്.
KERALA: 14
252131
MADRAS: 14
414212
രണ്ട് അയല്‍സംസ്ഥാനങ്ങള്‍ക്കും ഒരേ ഭ്രമണസംഖ്യ കിട്ടുമ്പോള്‍ അവ തമ്മിലുള്ള മൈത്രീബന്ധം സുദൃഢമായി ഭവിക്കും. ഡി.എം.കെ മദ്രാസില്‍ ഭരണകക്ഷിയായപ്പോള്‍ മദ്രാസിന്റെ പേര് തമിഴ്നാട് എന്നാക്കിയപ്പോള്‍ അതിന്റെ വിധി തന്നെ മാറ്റപ്പെടുന്നു.
TAMILNADU
41413514629:11. പതിനൊന്ന് എന്ന സംയുക്ത സംഖ്യ ദുശ്ശകുന സൂചനയാണ്. അജ്ഞാതമായ ആപത്തുകളുടെയും പരീക്ഷണങ്ങളുടെയും, അന്യരില്‍നിന്നുമുണ്ടാകുന്ന ദ്രോഹത്തിന്റെയും മുന്‍സൂചനയാണ് 11 എന്ന സംഖ്യ. ഈ സംഖ്യയുടെ ചിഹ്നം കൂപ്പിപ്പിടിച്ച കൈയും, വായ് പിളര്‍ന്നുനില്‍ക്കുന്ന സിംഹവുമാണ്.
മദ്രാസ് എന്ന നാമം തമിഴ്നാട് എന്നാക്കിയതോടെ തമിഴ്നാട്ടില്‍നിന്ന് മലയാളികളെ പുറംതള്ളുന്നതിനുള്ള അക്രമപ്രവര്‍ത്തനങ്ങളും മറ്റും ഉണ്ടായി. അതുപോലെ ഡി.എം.കെ. പിളരുകയും മന്ത്രിസഭ ഡിസ്മിസ് ചെയ്യപ്പെടുകയും ചെയ്തു.
INDIRA
15412114 എന്നത് ഏകസംഖ്യ. ഏകസംഖ്യ വ്യക്തിത്വത്തെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ സംയുക്ത സംഖ്യയില്‍ വരുന്ന ഗുപ്തവിധിയാണ് വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്.
ജനനതിയതിയൊ, ജനനതിയതിയുടെ പരല്‍ സംഖ്യകള്‍ തമ്മിലോ യോജിക്കുന്ന വിധത്തിലുള്ള പേരുകള്‍ ഒരു വ്യക്തിക്ക് ഉണ്ടായിരുന്നാല്‍ ജീവിത വിജയവും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് RAJAN 021115:10 പത്തിന്റെ ഗുപ്തവിധിയ്ക്ക് ഭാഗ്യചക്രം കൊണ്ട് ചിഹ്നം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മാഭിമാനം, ഭക്തി, ആത്മവിശ്വാസം, ഉച്ചനീചത്വം, പ്രസിദ്ധി എന്നിവയ്ക്ക് 10 ശുഭദായകമാണ്. ഏതു സ്ഥാനത്തിരുന്നാലും പടിപടിയായി ഉയര്‍ന്ന് തലവനായി തീരുന്നു. എന്നാല്‍ അധമമായി നീങ്ങിയാല്‍ അധ:പതനത്തിന്റെ പടുകുഴിയില്‍ അഥവാ നീചമായ പ്രവര്‍ത്തിയുടെ തലപ്പത്ത് എത്തുന്ന ആളായി മാറാനും വിഷമമില്ല. 10 കാരന്റെ ജനനതിയതി 10 ആയിരുന്നാല്‍ ഏറ്റവും സൗഭാഗ്യപ്രദമായിരിക്കും. 10 എന്നതിന്റെ പൂജ്യം കളഞ്ഞാല്‍ 1 കിട്ടുന്നു. ഏകസംഖ്യ ഒന്ന്. ജനനതിയതിയും ഒന്ന്.
ഒന്നിന്റെ പരല്‍ സംഖ്യ
1~10~19~28
2~11~20~29
4~13~22~31
ഇതിലേതെങ്കിലും വന്നാലും നല്ലതാണ്. പത്ത്കാരന്റെ ഭാഗ്യനമ്പര്‍ ഒന്ന് എന്ന് കണക്കാക്കാം. ഇത് സൂര്യനെ പ്രതിനിധീകരിക്കുന്നു. ഇവര്‍ ധൈര്യശാലികളും എന്തിനും സ്വന്തം അഭിപ്രായം ഉള്ളവരുമായിരിക്കും. തെറ്റും ശരിയും ആരുടെ മുഖത്ത് നോക്കിയും പറയും. ഭീഷണിയൊന്നും ഇവര്‍ അല്‍പംപോലും വകവെച്ചുകൊടുക്കുകയില്ല. ഏത് കാര്യത്തിന് ഏത് സ്ഥലത്ത് ചെന്നാലും നേതൃത്വം ഏറ്റെടുക്കേണ്ടിവരും. ചെയ്യുന്ന ജോലി വളരെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നവരായിരിക്കും. ഇവര്‍ സഞ്ചാരപ്രിയരാണ്. ദീര്‍ഘയാത്രയിലൂടെ അറിവും പണവും സമ്പാദിക്കും. ഈശ്വരചിന്തയുള്ളവരായിരിക്കും. എല്ലാ നിലയിലും ഉന്നതരുമായി ബന്ധപ്പെടുകയും അതിലൂടെ നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യും.
ഞായറാഴ്ചയാണ് ഏറ്റവും നല്ല ദിവസം. സൂര്യനും ചന്ദ്രനും യോജിക്കുന്ന ഗ്രഹങ്ങളാകയാല്‍ തിങ്കളാഴ്ചയും നല്ലതാണ്. 1,10,19,28 എന്നീ തിയതികളില്‍ പ്രധാന കാര്യങ്ങള്‍ ചെയ്യണം. 6,8 എന്നീ തിയതികളില്‍ തുടങ്ങുന്നതും അവസാനിക്കുന്നതും നല്ലതല്ല.
ഐശ്വര്യം നല്‍കുന്ന നിറങ്ങളാണ് റോസ്, തവിട്ട് എന്നിവ. ഏറ്റവും പ്രധാനപ്പെട്ട യാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നന്നായിരിക്കും. പഠനമുറി, ഓഫീസ്, കിടപ്പുമുറി എന്നിവിടങ്ങളില്‍ മേല്‍പറഞ്ഞ നിറങ്ങള്‍ അനുയോജ്യമായിരിക്കും. കല, സാഹിത്യം ഇവയുമായി ബന്ധപ്പെട്ട പുസ്തക വില്‍പന, നാടകം, സിനിമ എന്നീ അനുബന്ധ ബിസിനസ്സുകളില്‍ വിജയിക്കും.
ഒന്നാം മാസത്തിലെ ഒന്നാം ദിവസം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് ഏറ്റവും നല്ലതാണ്. പുഷ്യരാഗമാണ് രത്നം. അത് മോതിരത്തില്‍ കെട്ടിധരിക്കുന്നത് ഐശ്വര്യപ്രദമാണ്.
ഇപ്രകാരം ഒരു വ്യക്തിയുടെ ജനനതിയതിക്ക് അനുസൃതമായ നാമം കണ്ടെത്തിയാല്‍ നാമസംഖ്യയുടെ പ്രശ്നവിധി അറിയാന്‍ കഴിയുന്നു. നാമധേയത്തില്‍ ഉണ്ടാകുന്ന ഭാഗ്യങ്ങള്‍ക്ക് പേരിലെ അക്ഷരങ്ങളെ കൂട്ടിയോ, കുറച്ചൊ ഭാഗ്യനമ്പര്‍ അറിയാന്‍ കഴിയുന്നു. ജനനതിയതി അറിയാത്തപക്ഷം പേരിലെ ഭാഗ്യനമ്പറിനനുസൃതമായ സ്ഥലത്ത് താമസിച്ചാല്‍ ഐശ്വര്യം ഉണ്ടാകുന്നതാണ്.

ശിവരാത്രിവ്രതം


ആണ്ടില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. മഹാവ്രതമെന്നാണ് ശിവരാത്രിവ്രതത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഇഹലോകത്തില്‍ ഐശ്വര്യവും ശ്രേയസ്സും ലഭിക്കുമെന്നും സകലപാപങ്ങളും നശിച്ച് മരണാനന്തരം ശിവലോകം പ്രാപിക്കുമെന്നുമാണ് ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നത്.

കുംഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. പാലാഴിമഥനം നടത്തുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം ശിവന്‍ ഭുജിക്കുകയും വിഷദോഷമേല്‍ക്കാതിരിക്കാന്‍ രാത്രി ഉറക്കമിളയ്ക്കുകയും ചെയ്ത ദിനമാണ് ശിവരാത്രിദിനം.

ശിവരാത്രിനാളില്‍ പ്രഭാതസ്നാനം കഴിച്ചശേഷം ഭസ്മധാരണം നടത്തുക. തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ മുഴുവന്‍ ഉപവസിച്ച് ശിവപുരാണം വായിക്കുകയും ശിവമാഹാത്മ്യകഥകള്‍ പറയുകയും കേള്‍ക്കുകയും പഞ്ചാക്ഷരീമന്ത്രം ജപിക്കുകയും വേണം. പകലോ രാത്രിയിലോ ഉറങ്ങരുത്. ശിവന് കൂവളത്തിലമാല, കൂവളത്തിലകള്‍കൊണ്ട് അര്‍ച്ചന, ശുദ്ധജലംകൊണ്ടും പാല്‍കൊണ്ടും അഭിഷേകവും ധാരയും തുടങ്ങിയ വഴിപാടുകള്‍ നടത്തുക. ശിവരാത്രിപ്പിറ്റെന്നു കുളിച്ച് തീര്‍ഥക്കരയില്‍ പിതൃബലി ഇട്ടശേഷം പാരണ കഴിച്ച് വ്രതമവസാനിപ്പിക്കാം.

ജല പുരാണം


താതസ്യ കുപോയം ഇതി ബ്രുവാന:
കാപുരുഷ ക്ഷാര ജലം പിബന്തി

അച്ഛന്‍ കുഴിച്ച കിണര്‍ ആണിതെന്ന് പറഞ്ഞു ഏത് മനുഷ്യനാണ് കിണറ്റില്‍ ഉപ്പു വെള്ളം ആണെങ്കില്‍ അത് കുടിക്കുക എന്നാണ് പ്രമാണം. എന്നാല്‍ അച്ഛന്‍ കുഴിപ്പിച്ച കിണറ്റില്‍ ഉപ്പു വെള്ളം അല്ലെങ്കിലോ? ഉപ്പില്ലാത്ത, വറ്റാത്ത കുളം കുഴിക്കാന്‍ ഇതാ ചില ഉപായങ്ങള്‍..

കിണറു കുഴിക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ല ഒരു ദിവസം കണ്ടെത്തുക എന്നുള്ളതാണ്.

ഹസ്തോ മഘാനുരാധാ
പുഷ്യധനിഷ്ടോത്തരാനി രോഹിണ്യ:
ശതഭിഷഗിത്യാരംഭെ
കൂപാനാം ശസ്യതെ ഭഗണ :

അത്തം, മകം, അനിഴം, പൂയം, അവിട്ടം, ഉത്രം, ഉത്രട്ടാതി, രോഹിണി, ചതയം എന്നീ നക്ഷത്രങ്ങള്‍ ആണ് കിണറു കുഴിക്കാന്‍ തുടങ്ങുന്നതിനുള്ള നല്ല നാളുകള്‍.

അതിനു ശേഷം നല്ല ഒരു കിണറു പണിക്കാരനെ കണ്ടെത്തുക.

ആര്‍ക്കം പയോ ഹുടു വിഷാണ മാഷീസമേതം
പാരാവതാ ഖുശകൃതാ ച യുത: പ്രലേപ:
ടാങ്കസ്യ തൈലമതിതസ്യതതോ/സ്യ പാനം
പശ്ചാച്ചിതാസ്യ ന ശിലാസു ഭാവെധ്വിഘാത :

എരുക്കിന്‍ പാല്, ആടിന്റെ കൊമ്പു ചുട്ട കറി, മാടപ്രാവ്, എലി ഇതുകളുടെ കാഷ്ടം, എന്നിവയെല്ലാം കൂട്ടി ചേര്‍ത്തു ആയുധത്തിന്മേല്‍ തേച്ചു എണ്ണയിട്ടു മൂര്‍ച്ച കൂട്ടിയ ആയുധം കൊണ്ട് പാരയിന്മേല്‍ വെട്ടിയാല്‍ കിണറു പണിയുമ്പോള്‍ ആയുധത്തിന് കേടു സംഭവിക്കുന്നതല്ല.

അത് മാത്രമല്ല,

ക്ഷാരെ കദള്യ മതിതേന യുക്തെ
ദിനോഷിതെ പായിതമായാസം യത്
സമ്യക്ചിതം ചാശ്പനി നൈതി ഭംഗം
നചാന്യ ലോഹെശ്വപി തസ്യ കൌന്ട്യം.

വാഴപ്പിണ്ടിയുടെ നീരില്‍ വെണ്ണീര് ചേര്‍ത്തു ഒരു ദിവസം വക്കുക. പിന്നെ അതില്‍ ആയുധം മുക്കി മൂര്‍ച്ച ഉണ്ടാക്കിയാല്‍ ആ ആയുധം കൊണ്ട് ഇതു പാറയിന്മേലും , ലോഹത്തിന്മേലും വെട്ടാം . ആയുധം കേടു വരില്ല.

അതിനു ശേഷം. കിണറിനു പറ്റിയ ദിക്ക് കണ്ടെത്തണം.

ആഗ്നേയ യദി കോനെ
ഗ്രാമസ്യ പുരസ്യ വാ ഭവേത് കൂപ:
നിത്യം സ കരോതി ഭയം
ദാഹം ച സമാനുഷം പ്രായ:

നിരൃതി കോണെ ബാല
ക്ഷയം ച വനിതാഭയം ച വായവ്യെ
ദിക്ത്രയമെതത് ത്യക്ത്വ
ശേഷാസു ശുഭാവഹാ: കൂപാ:

ഗ്രാമത്തിന്റെയോ, പുരത്തിന്റെയോ അഗ്നികോണില്‍ കിണരുണ്ടാക്കിയാല്‍ ആ ഗ്രാമത്തിലോ പുരത്തിലോ താമസിക്കുന്നവര്‍ക്ക് പ്രായേണ ഭയത്തെയും, പുര കത്തുക, പൊള്ളുക മുതലായ അഗ്നി ഭയത്തെയും ഉണ്ടാക്കുന്നു. നിരൃതി കോണില്‍ ആണെങ്കില്‍ കുട്ടികള്‍ക്കും വായു കോണില്‍ ആണെങ്കില്‍ സ്ത്രീകള്‍ക്കും നാശം ഫലം. അതിനാല്‍ ഈ മൂന്നു ദിക്കുകളെയും ഒഴിച്ച് ശേഷമുള്ള ദിക്കില്‍ ആണ് കിണര്‍ ഉണ്ടാക്കേണ്ടത്.

എവിടെ വേണം സ്ഥാനം ?

മീനെ കൂപമതീവ മുഖ്യ മുടിതം
സര്‍വാര്‍ത്ത പുഷ്ടിപ്രദം
മേഷേ ചാപി ഘടേ ച ഭൂതികൃദിദം
നക്രെ വൃഷേ/ര്ത്തപ്രദം
ആപേ കൂപ മതാപവത്സകപദേ
മുഖ്യം, തതൈവേന്ദ്രജിത്
കോശ്ടെ ദൃഷ്ട, മപാംപതു തു ശുഭാദം
നാരീക്ഷയം മാരുതെ:

മീനം രാശിയില്‍ കിണറു കുഴിക്കുന്നത് വളരെ മുഖ്യവും സകല സംപത്തുകള്‍ക്കും പുഷ്ടികരമാകുന്നു. മേടത്തിലും കുംഭത്തിലും കിണറു കുഴിക്കുന്നത് സംപല്‍ക്കരമാണ്. മകരത്തിലും ഇടവത്തിലും ഉണ്ടാക്കിയ കിണറു ധനത്തെ വര്‍ദ്ധിപ്പിക്കും. ആപന്‍ ആപവത്സന്‍ വരുണന്‍ ഇവരുടെ എല്ലാം പദങ്ങളും കിണര്‍ കുഴിക്കുന്നതിന് നല്ല സ്ഥാനങ്ങളാണ്. ഇന്ദ്രജിത്തിന്റെ പദത്തിലും കിണറു കുഴിക്കാം. മാരുതന്റെ പദത്തില്‍ കിണറു ഉണ്ടാക്കുന്നത്‌ സ്ത്രീകള്‍ക്ക് നാശകരമായിത്തീരുന്നു .

ഇങ്ങനെ പറ്റിയ സ്ഥാനവും ദിക്കും തീരുമാനിച്ചാല്‍ അവിടെ ജലം ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ധര്‍മ്യം യഷസ്യന്ച്ച വദാംയതോ /ഹം
ദകാര്ഗ്ഗലം യെന ജലോപലബ്ധി
പുംസാം യഥാംഗേഷു സിരാസ്തതൈവ
ക്ഷിതാവപി പ്രോന്ന തനിമ്നസമസ്താ

മനുഷ്യന്റെ അവയവങ്ങളില്‍ അധരൂത്തര ഭാവെനയുള്ള നാടികളില്‍ കൂടി ആണല്ലോ രക്തസഞ്ചാരം. അപ്രകാരം തന്നെ ആണ് ഭൂമിയുടെ ഉള്ളിലുള്ള നാഡികളുടെയും ആ നാഡികള്‍ വഴിയായ ജല സഞ്ചാരത്തിന്റെയും സ്ഥിതി. (ഇങ്ങനെ ഉള്ള ജല സഞ്ചാരത്തെ കാണാനും, ഗണിക്കാനും കഴിഞ്ഞാല്‍ ജലം ലഭിക്കും നിശ്ചയം).

എകേന വര്‍ണ്നെന രസേന ചാംഭ
ശ്ച്യുതം നഭാസ്തോ വസുട്ധാവിശേശാത്
നാനാരസത്വം ബഹുവര്ന്നതാം ച
ഗതം പരീക്ഷ്യം ക്ഷിതി തുല്യമേവ:

ആകാശത്തില്‍ നിന്ന് ഒരേ നിരമായും ഒരേ രസമായും ഇരിക്കുന്ന വെള്ളം ഭൂമിയില്‍ വീഴുന്നു. പിന്നീട് അത് ഭൂമി പല പ്രകാരത്തില്‍ ഇരിക്കുന്നത് കൊണ്ട് അതതു സ്ഥലത്തിനു അനുസരിച്ച് നിറത്തോടും സ്വാടോടും കൂടിയതായി തീരുന്നു. ഇങ്ങനെ നാനാ വര്‍ണ്ണ രസങ്ങളോട് കൂടിയ ആ ജലത്തെ ഭൂമിയെ പോലെ തന്നെ നല്ല വണ്ണം പരീക്ഷിച്ചു അറിയേണ്ടുന്നതാണ്.

ഇനി ഏതാനും ലക്ഷണങ്ങള്‍:

വല്മീകൊപചിതായതാം
നിര്‍ഗ്ഗുണ്ട്യാം ദക്ഷിനെന കതിതകരൈ:
പുരുഷദ്വയെ സപാദെ
സ്വാദ് ജലം ഭവതി ചാശോഷ്യം.

വെള്ളം കുറഞ്ഞ ദിക്കില്‍ പുറ്റൊട്‌ കൂടിയ കരുനൊച്ചി മരം നില്‍ക്കുന്നതായാല്‍ അതില്‍ നിന്ന് മൂന്നു കോല്‍ തെക്കോട്ട്‌ നീങ്ങി രണ്ടേകാല്‍ ആള്‍ക്ക് കുഴിക്കുക. എന്നാല്‍ അവിടെ ഒരു കാലത്തും വറ്റിപോകാത്തതും സ്വാടുള്ളതും ആയ വെള്ളം ലഭിക്കും.

-താന്നി മരത്തിനു അടുത്തു തെക്ക് ഭാഗത്ത് പുട്ടുണ്ടാകുക. എന്നാല്‍ ആ താനിമ്മരത്തില്‍ നിന്ന് രണ്ടു കോല്‍ കിഴക്ക് ഒന്നര ആള്‍ക്കാഴത്തില്‍ ഉറവു കാണാം.
-ഇതു വൃക്ഷമായാലും, അതിന്റെ ചുവട്ടില്‍ സദാ തവള നിവസിക്കുന്നുന്ടെങ്കില്‍ അവിടെ നിന്ന് വടക്കോട്ട്‌ ഒരു കോല്‍ അകലം കണ്ടു നാലര ആള്‍ക്ക് കുഴിച്ചാലും ജലം നിശ്ചയം.
-പുറ്റിനോട് ചേര്‍ന്ന് കര്‍മ്പനയോ, തെങ്ങോ എവിടെ കാണുന്നു, അതിന്റെ ചുവട്ടില്‍ നിന്ന് ആറ് കോല്‍ നീങ്ങി നാലാള്‍ക്കു കുഴിച്ചാല്‍ അവിടെ ജലം ലഭിക്കും.
-വെള്ളം കുറഞ്ഞ ദിക്കില്‍ രാമച്ചവും കരുകപ്പുല്ലുംനന്നായി വളര്‍ന്നു നില്‍ക്കുന്നു എന്ന് കണ്ടാല്‍ അവിടെ ഒരാള്‍ക്ക്‌ കുഴിച്ചാല്‍ വെള്ളം കാണുന്നതാണ്.
-എവിടെ ചവിട്ടിയാലും ഗംഭീര ശബ്ദമുണ്ടാകുന്നു, അവിടെ മൂന്നര ആള്‍ക്കടിയില്‍ വെള്ളമുണ്ടാകും. വടക്ക് നിന്നായിരിക്കും ഉറവ ഉണ്ടാകുക.
-വൃക്ഷത്തിന്റെ ഏതെങ്കിലുമൊരു കൊമ്പു ഏറ്റവും തനിരിക്കുകയും അത് നിറം മാറി കാണുകയും ചെയ്യുന്നു എങ്കില്‍ ആ കൊമ്പിന്റെ നേരെ ചുവട്ടില്‍ മൂന്നാള്‍ക്ക് കുഴിച്ചാല്‍ വെള്ളം ലഭിക്കും.
-ഏതെങ്കിലും ഭൂമിയില്‍ അതിയായ ചൂടോ, പുകയോ കാണുന്നുവോ അവിടെ രണ്ടാള്‍ക്കടിയില്‍ വെള്ളമുണ്ട്. അവിടുത്തെ ഉറവു ഏറ്റവും വലുതുമായിരിക്കും.

ഇനി ആര്‍ക്കെങ്കിലും ഉപ്പു വെള്ളം തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ വടക്ക് ഭാഗത്ത് പുറ്റുള്ള ഒരു കൊന്നമരം കണ്ടെത്തി അതിന്റെ ചുവട്ടില്‍ നിന്ന് രണ്ടു കോല്‍ തെക്ക്, പതിനഞ്ചു ആള്‍ക്ക് കുഴിച്ചാല്‍ ഉപ്പു വെള്ളം ലഭിക്കും.

ഇനി കിണറു കുഴിക്കാന്‍ തുടങ്ങാം. അതിനു മുമ്പ്

കൃത്വാ വരുണസ്യ ബലിം
വടവേതസകീലകം സിരാസ്ഥാനെ
കുസുമൈര്‍ഗ്ഗന്ധൈര്‍ ദ്ധൂപൈ:
സംപൂജ്യ നിധാപയെദ് പ്രഥമം:

വരുണന് ബലി കൊടുക്കുകയും, പേരാല്, വഞ്ചി ഇതുകളുടെ കുറ്റികള്‍ ജലഗന്ധപുശ്പ ധൂപാദീപങ്ങളെ കൂണ്ടു ജപിച്ചു ഉറവുള്ള ദിക്കില്‍ സ്ഥാപിക്കുകയും ചെയ്യണം.

കിണറു കുഴിക്കുമ്പോള്‍ പാറ കാണുക ആണെങ്കിലോ?

ഭേദം യദാ നൈതി ശില തടാനിം
പലാശകാഷ്ടൈ സഹതിന്ദുകാനാം
പ്രജ്വാലയിത്വാ നലമഗ്നി വര്‍ണ്ണ
സുധംബുസിക്താ പ്രവിദാരമെതി

പനചിയുടെയും പ്ലാശിന്റെയും വിരകിട്ടു കത്തിച്ചു പാറ അഗ്നിവര്‍ണമാക്കി അതിന്മേല്‍ പാലില്‍ വെള്ളം ചേര്‍ത്തു വീഴ്ത്തിയാല്‍ പൊളിയാത്ത പാറ എളുപ്പത്തില്‍ പോളിയുന്നതാണ്.

അതല്ലെങ്കില്‍.. മുള, പ്ലാശ്, എനീ വൃക്ഷത്തിന്റെ വിറകു കത്തിച്ച ചാരവും അമ ചുട്ട ചാരവും കൂടി വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ മുകളില്‍ പറഞ്ഞ പോലെ പാറ ചുട്ടുപഴുപ്പിച്ച് അതിന്മേല്‍ വീഴ്ത്തുക. ഇങ്ങനെ ഏഴു പ്രാവശ്യം വീഴ്ത്തണം. എന്നാല്‍ ഇതു പാറയും അനായാസം പൊളിയും.

കിണര്‍ കുഴിച്ചു ആവശ്യത്തിനു ജലവും ലഭ്യമായി എങ്കില്‍...

അഞ്ജന മുസ്തോശീരി:
സരാജകൊശാത കാമലകചൂര്‍ന്നൈ
കതകഫലസമായുക്തൈ
ര്യോഗ: കൂപെ പ്രദാതവ്യ:

അഞ്ജനം, മുത്തങ്ങ, രാമച്ചം, കറിചീര, നെല്ലിക്ക, തെറ്റാമ്പരല്‍ ഇവകള്‍ എല്ലാം പൊടിച്ചു കിണറ്റില്‍ ഇടണം.

കലുഷം, കടുകം ലവണം വിരസം
സലിലം യദി വാ ശുഭാഗാന്ധി ഭവേദ്
തടനെന ഭാവ്യമാലം സുരസം
സുസുഗാന്ധി ഗുണൈര പരൈശ്ച്ച യുതം

കലക്കം, കയ്പ്പ്, ഉപ്പു, സ്വദില്ലായ്മ, ദുര്‍ഗന്ധം, ഇവകളെല്ലാം ഉള്ള വെള്ളമാണെങ്കില്‍ മേല്‍പ്പറഞ്ഞ പൊടികൊണ്ടു ആ വക ദോഷങ്ങളെല്ലാം തീര്‍ന്നു നന്നാവുന്നതിനു പുറമേ വേറെയും പല ഗുണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ഇനി അഥവാ കിണറിനു പകരം കുളം ആണെങ്കില്‍..

കകുഭാവടാമ്രപ്ലക്ഷകദംബി
സനിച്ചുളജമ്ബുവേതസനീപൈ:
കുരബകതാളാശോകമധുകൈര്‍
ബ്ബകുളവിചിത്രൈശ്ചാവൃത തീരം.

കുളത്തിന്റെ വാക്ക് നീര്മ്മരുത്, പേരാല്, മാവ്, ഇത്തി, കടമ്പ്, ആറ്റുവഞ്ചി, ഞാവല്‍, വഞ്ചി, മലന്കടംപു, മൈലാഞ്ചി, കരിമ്പന, അശോകം, ഇരുപ്പ, എരിഞ്ഞി ഈ വക വൃക്ഷങ്ങള്‍ നാട്ടു പിടിപ്പിച്ചു അവൃതമാക്കണം.

കാവി നിറത്തിന്റെ പ്രത്യേകത


കാവി നിറത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ദീര്‍ഘകാലമായി ഹിന്ദുമത വിശ്വാസികള്‍ ആദരിച്ചു വരുന്ന ഒരു നിറമാണ്. എന്നാല്‍ കാവിവസ്ത്രം ധരിച്ചു നടക്കുന്ന പലരും ഈ നിറത്തിന്റെ പവിത്രത അറിഞ്ഞുകൂടാത്തവരാണ്. ഈ വസ്ത്രം ധരിച്ചാല്‍ താനൊരു തികഞ്ഞ ഹിന്ദുവായിത്തീരുമെന്നുള്ളതാണ് അവരുടെയെല്ലാം അന്ധമായ വിശ്വാസം. ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

ധര്‍മ്മതോരണം അഥവാ ധര്‍മ്മധ്വജത്തിനു മഞ്ഞനിറം കൂടുതലുള്ള കാവിയും ഈശ്വരധ്വജത്തിന് ചുവപ്പു കൂടിയ കാവിയും സന്ന്യാസത്തിന് കറുപ്പുനിറം കൂടിയ കാവിയുമാണ് ഉപയോഗിക്കുക പതിവ്. കാശി മുതലായ പുണ്യസ്ഥലങ്ങളില്‍ തീര്‍തഥാടനത്തിനായിപ്പോകുന്ന ഭക്തര്‍ കാവിവസ്ത്രമാണല്ലോ ഏറിയ കൂറും ധരിക്കാറുള്ളത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്‌ഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ഇപ്രകാരം മൂന്ന് ഗുണങ്ങളും നിറങ്ങളും ചേര്‍ന്നാണ് കാവിനിറം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളും പരസ്പരം വേര്‍പ്പെടുത്താനാവാതെ കലര്‍ത്തികൊണ്ട് ത്രിഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയോടു കൂടി നില്‍ക്കുന്നുവെന്നതാണ്, കാവി വസ്ത്രം ധരിച്ചുകൊണ്ട് സന്ന്യാസി പഠിപ്പിക്കുന്നത്. ഗൃഹസ്ഥാശ്രമികള്‍ക്ക് കാവിവസ്ത്രം വിധിക്കപ്പെട്ടിട്ടുള്ളതല്ല.

കാവി അഥവാ കാഷായം എന്ന വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കാം. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. അതിന് കാവി നിറമാണ്. കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ഈ മണ്ണ് കലക്കി തങ്ങളുടെ വസ്ത്രങ്ങളില്‍ മുക്കിയാണ് അവിടുത്തെ സന്ന്യാസിമാര്‍ കാഷായവസ്ത്രം ധരിക്കുന്നത്. ഭോഗമോഹതൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്. അല്ലാതെ ഹിന്ദുമത പ്രചാരകന്മാരായി വേഷം കെട്ടുന്നതിനുവേണ്ടി കാവി വസ്ത്രം ധരിക്കുന്നത് ഉചിതമാകുകയില്ല. അങ്ങനെ ചെയ്യുന്നത് കാഷായ വസ്ത്രത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.

അഗ്നിയെ സൂചിപ്പിക്കുന്ന നിറമാണ് മഞ്ഞ കലര്‍ന്ന കാവിക്കുള്ളത്. അഗ്നി ശുദ്ധിയുള്ളതും സത്യവുമാകുന്നു. ഈ നിറമുള്ള കാവി ധര്‍മ്മത്തിന്റെ പ്രതീകമാണ്‌. ആദിത്യ ഭഗവാന്റെ അരുണ ശോഭയാര്‍ന്നതാണ് ചുവപ്പ് കാവി. ഇതു സൂര്യതേജസ്സിനെ ഓര്‍മ്മിപ്പിക്കുന്നു. സര്‍വ്വസംഗപരിത്യാഗിയായി ലൗകിക ബന്ധങ്ങളുപേക്ഷിച്ചതിനെയാണ് കറുപ്പുനിറം കലര്‍ന്ന കാവി സൂചിപ്പിക്കുന്നത്.