നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 21 August 2012

തീര്‍ത്ഥജലം


ശുദ്ധമായതും ശുദ്ധീകരിക്കുവാന്‍  കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നല്‍കാറുള്ള
ജലമാണ് തീര്‍ത്ഥജലം . ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് ജലം.

ദിവ്യമായ  തീര്‍ത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം.

തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും


ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി ചാരവശാല്‍ പന്ത്രണ്ട്, ജന്മം, അഷ്ടമം എന്നീ രാശികളില്‍ നില്‍ക്കുന്ന കാലവും കണ്ടകശ്ശനി കാലവും ഏഴരശ്ശനി കാലവും ശനിപ്പിഴയാണ്.

ശനിദോഷം കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ മഹാഗണപതിയേയും അയ്യപ്പനേയും ഹനുമാനേയും ധ്യാനിക്കുന്നതും പൂജിക്കുന്നതും ഗുണകരമാണ്. ശിവനും ശിവന്‍റെ പുത്രന്മാരായ ഗണപതിക്കും അയ്യപ്പനും ശനിയുടേയും രാഹുവിന്‍റേയും ദോഷങ്ങള്‍ എളുപ്പം മാറ്റാന്‍ കഴിയും.

സാധാരണ ഗതിയില്‍ ശനിദോഷത്തിന് ശാസ്താവിനെ ഭജിക്കുകയും പൂജിക്കുകയുമാണ് പതിവ്. എന്നാല്‍ ഹനുമാനും മഹാഗണപതിക്കും ശനിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനും സാധിക്കും. ഈ രണ്ട് ദേവന്മാരും മുമ്പ് ശനിയുടെ ഉരുക്കു മുഷ്ടിയില്‍ നിന്നും രക്ഷ നേടിയവരാണ്.

മഹാഗണപതി തന്‍റെ നയതന്ത്രങ്ങള്‍ കൊണ്ടാണ് ശനിയെ കീഴ്പ്പെടുത്തിയത്. എന്നാല്‍ ഹനുമാനാവട്ടെ തന്‍റെ വീരശൗര്യങ്ങള്‍ കൊണ്ടാണ് ശനിയെ ജയിച്ചത്.

തന്നെയും തന്നെ ഉപാസിക്കുന്നവരേയും രാമനാമം ജപിക്കുന്നവരേയും ഒരിക്കലും തൊടുക പോലുമില്ലെന്ന് ആഞ്ജനേയന്‍ ശനിയെ കൊണ്ട് സത്യം ചെയ്തിട്ടേ വിട്ടുള്ളു.


ഇത് സംബന്ധിച്ച കഥ ഇങ്ങനെയാണ്, ഒരിക്കല്‍ ശനീശ്വരന്‍ വൃദ്ധ ബ്രാഹ്മണനായി വേഷം ധരിച്ച് ഗണപതിയെ സമീപിച്ചു. ശനി ഗ്രസിക്കാനാണ് വന്നതെന്ന് മനസ്സിലാക്കിയ ഗണപതി ശനീശ്വരനോട് പറഞ്ഞു, താങ്കള്‍ എന്തിനാണോ വന്നത് അക്കാര്യത്തില്‍ താങ്കളെ ഞാന്‍ നിരാശപ്പെടുത്തുന്നില്ല.

പക്ഷെ, പുറം കാഴ്ച കണ്ട് ആരെയും വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. അതുകൊണ്ട് താങ്കളുടെ വലതു കൈയൊന്നു നീട്ടു. പറയുന്നത് സത്യമാണോ എന്നു നോക്കട്ടെ.

ഗണപതിയുടെ തന്ത്രം മനസ്സിലാകാത്ത ശനീശ്വരന്‍ വലതുകൈ നീട്ടി. ഗണപതി അതില്‍ നാളെ എന്നെഴുതി. നാളെ വന്ന് തന്നില്‍ പ്രവേശിച്ചുകൊള്ളാനാണ് ഗണപതി എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കി ശനീശ്വരന്‍ തിരിച്ചുപോയി.

പിറ്റേന്ന് ശനീശ്വരന്‍ വീണ്ടുമെത്തി. അപ്പോള്‍ ഗണപതി പറഞ്ഞു ഉള്ളം കൈ നോക്കൂ, അതില്‍ നാളെ എന്നാണ് എഴുതിയിരിക്കുന്നത്. ശ്രേഷ്ഠന്മാര്‍ വാക്കു തെറ്റിക്കാറില്ല, അതല്ല എഴുതിയത് മായ്ക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്ത് എന്നില്‍ പ്രവേശിച്ചുകൊള്ളു.


ഗണപതിയുടെ തന്ത്രത്തില്‍ കുരുങ്ങി ഇളിഭ്യനായി ശനീശ്വരന്‍ തിരിച്ചു പോവുന്നതു കണ്ട ഹനുമാന്‍ പൊട്ടിച്ചിരിച്ചു.

ദേഷ്യവും നാണക്കേടും കൊണ്ട് ചുമന്ന ശനി തന്‍റെ കാലദണ്ഡ് നോക്കി ഹനുമാന് ശനി വരേണ്ട കാലമായി എന്ന് മനസ്സിലാക്കുകയും ഹനുമാന്‍റെ കാലചക്രത്തില്‍ പ്രവേശിക്കാനായി അങ്ങോട്ടു ചെന്നു.

ശനി അടുത്തെത്തിയതോടെ ഉഗ്രതയോടെ ഒരുവട്ടം ഗര്‍ജ്ജിച്ച ഹനുമാന്‍ ആകാശ തുല്യനായി വളരുകയും ശനീശ്വരന്‍റെ മുടിക്കെട്ടില്‍ പിടിച്ചുതൂക്കി ആകാശത്തിലും ഭൂമിയിലും മുട്ടാതെ തൂങ്ങിക്കിടപ്പായി. വേദന കൊണ്ട് പുളഞ്ഞ ശനീശ്വരന്‍ നിലവിളിക്കാന്‍ തുടങ്ങി.

അപ്പോള്‍ ഹനുമാന്‍ പറഞ്ഞു, ധൃതിപ്പെടാതെ, നമ്മേയും ഗണപതിയേയും മാത്രമല്ല ഞങ്ങളെ ആരാധിക്കുന്ന ഭക്തന്മാരേയും പിടികൂടില്ലെന്ന് സത്യം ചെയ്താല്‍ മാത്രമേ വിട്ടയയ്ക്കൂ. ശനീശ്വരന്‍ അത് സമ്മതിച്ച് പ്രാണനും കൊണ്ട് ഓടിപ്പോയി. ഈ കഥയില്‍ നിന്ന് വ്യക്തമാവുന്നത് ഗണപതിയേയും ഹനുമാനേയും ഭക്ത്യാദര പൂര്‍വം ധ്യാനിക്കുന്നതും പൂജിക്കുന്നതും ശനി ദോഷം അകറ്റാന്‍ ഉത്തമം ആണെന്നാണ്.


രുദ്രാക്ഷം


ശിവചൈതന്യവുമായി ബന്ധപ്പെടുത്തിയാണ് രുദ്രാക്ഷത്തിന് ഹിന്ദുക്കള്‍ ആത്മീയപരമായും ജ്യോതിഷപരമായും ഉയര്‍ന്ന സ്ഥാനം നല്‍കിയിരിക്കുന്നത്. രുദ്രാക്ഷം ധരിക്കുന്നത് മൂലം ഗ്രഹ ദോഷങ്ങള്‍ അകലുകയും സമ്പത്ത്, സമാധാനം, ആരോഗ്യം എന്നിവ ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.

ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്‍. ദിവസവും രാവിലെ സ്നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം. വൈകിട്ട് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം.

ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം.


രുദ്രാക്ഷ ധാരണാഗുണങ്ങള്‍
ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സംസാരദുഃഖത്തില്‍ നിന്നും മോചനം, മനസ്സിന്ടെ ദൃഡത, ബ്രഹ്മഹത്യ പാപം നശിക്കും.

രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.

മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
അഭീഷ്ടസിദ്ധി, അഗ്നിഭയം അകലുന്നു, സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കുന്നു.

നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ബുദ്ധിശക്തി വര്‍ദ്ധിക്കുന്നു, ചിത്തഭ്രമം അകലുന്നു, നരഹത്യാ പാപത്തെ ഇല്ലാതാക്കുന്നു.

അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മുക്തിദായകം, നെഞ്ചുസംബന്ധമായ വേദനകള്‍ക്ക് ആശ്വാസം.

ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഓര്‍മ്മശക്തിവര്‍ദ്ധിക്കും, പാപമുക്തി ഭവിക്കും.

ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സര്‍പ്പഭയം ഇല്ലാതാകുന്നു, ദീര്‍ഘായുസ്സ്.

എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
വിഘ്നങ്ങള്‍ തീരും, സമ്പത്ത് വര്‍ദ്ധിക്കും.

ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സന്താനലബ്ധി, നവഗ്രഹദോഷങ്ങള്‍ അകലും, രക്തസംബന്ധമായ രോഗങ്ങള്‍ മാറും.

പത്തുമുഖമുള്ളരുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മാനസ്സിക സംഘര്‍ഷം അകലുന്നു, നീര്‍ദോഷം, ശ്വാസരോഗങ്ങള്‍ എന്നിവയ്ക്ക് ശമനം.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
യജ്ഞം ചെയ്താലുള്ള ഗുണം,  പകര്‍ച്ചവ്യാധികള്‍ അകലും.

പന്ത്രണ്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
തേജസ് വര്‍ദ്ധിക്കുന്നു, നേത്രസംബന്ധമായ രോഗങ്ങള്‍ അകലും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ആത്മശാന്തി അനുഭവപ്പെടുന്നു

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
രോഗങ്ങളില്‍ നിന്ന് മുക്തി, ശരീരബലം വര്‍ദ്ധിക്കുന്നു.

ചൊവ്വാ ദോഷം


ജാതകത്തിലെ പ്രധാന ദോഷങ്ങളില്‍ ഒന്നാണ് ചൊവ്വാ ദോഷം. ജാതത്തില്‍ ഏഴ് എട്ട് എന്നീ ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നതാണ് ചൊവ്വാദോഷം.സ്ത്രീയ്ക്ക് ചൊവ്വാ ദോഷമുണ്ടെങ്കില്‍ പുരുഷ ജാതകത്തിലും തുല്യ പരിഹാരത്തോടെ ചൊവ്വാ നില്‍ക്കണം.

സ്ത്രീ ജാതകത്തില്‍ എട്ടിലോ ഏഴിലോ ചൊവ്വാ നിന്നാല്‍ പുരുഷ ജാതകത്തില്‍ ഏഴില്‍ തന്നെ ചൊവ്വാ വേണം. സ്ത്രീയുടെ ഏഴാം ഭാവം കൊണ്ട് ഭര്‍ത്താവിന്‍റെ സൗഭാഗ്യവും എട്ടാം ഭാവം കൊണ്ട് വൈധവ്യവുമാണ് കണക്കാക്കുക.

പുരുഷ ജാതകത്തിലാവട്ടെ, ഏഴാമിടം ഭാര്യാ സ്ഥാനവും എട്ടാമിടം ആയുര്‍ സ്ഥാനവുമാണ്. സ്ത്രീയുടെ ജാതകത്തില്‍ എട്ടിലോ ഏഴിലോ പാപ ഗ്രഹം വന്നാല്‍ ഭര്‍ത്താവിന് മരണമോ നീണ്ട വിരഹമോ ആണ് ഫലം.

അതായത്, ഇതിനു പരിഹാരം ഭര്‍ത്താവിന്‍റെ ജാതകത്തില്‍ ഏഴാമിടത്ത് ബലമുള്ള ഒരു പാപഗ്രഹം വേണം. എന്നാല്‍ സ്ത്രീയുടെ ഏഴ്, എട്ട് ഇടങ്ങളിലെ പാപ ഗ്രഹങ്ങള്‍ക്ക് പരിഹാരമായി പുരുഷന്‍റെ എട്ടാം ഭാവത്തില്‍ ശക്തനായ പാപ ഗ്രഹമുള്ളതുകൊണ്ട് കാര്യമില്ല. അത് പുരുഷന്‍റെ മരണമോ മരണത്തിനു തുല്യമായ അവസ്ഥയോ ഉണ്ടാക്കും.

പുരുഷ ജാതകത്തില്‍ ലഗ്നം, ചന്ദ്രന്‍, ശുക്രന്‍ എന്നിവരെ വച്ചാണ് പാപന്മാരെ ചിന്തിക്കേണ്ടത്. സ്ത്രീ ജാതകത്തില്‍ ലഗ്നാല്‍ ഏഴില്‍ ചൊവ്വാ നിന്നാല്‍ അതേപോലെ പുരുഷ ജാതകത്തില്‍ ലഗ്നാല്‍ ഏഴില്‍ ചൊവ്വാ വരണം.

പുരുഷ ജാതകത്തില്‍ ശുക്രന്‍റെ ഏഴില്‍ ചൊവ്വയുണ്ടെങ്കില്‍ അതിനു ബദലായി സ്ത്രീജാതകത്തില്‍ ലഗ്നാലോ ചന്ദ്രാലോ ഏഴില്‍ ചൊവ്വാ വരണം.

സ്ത്രീ ജാതകത്തില്‍ ചൊവ്വ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ എവിടെയെങ്കിലും നിന്നാല്‍ ഭര്‍ത്താവിന്‍റെ ജാതകത്തില്‍ രണ്ട് നാല്, ഏഴ്, പന്ത്രണ്ട് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും കുജന്‍ നിന്നാലേ പരിഹാരമാവൂ... എന്നാല്‍ കുജന്‍റെ ബലം കണക്കാക്കേണ്ടത് നില്‍ക്കുന്ന രാശി, അതിന്‍റെ അധിപന്‍, അതിന്‍റെ ബലം എന്നിവ കൂടി കണക്കാക്കേണ്ടതാണ്.

സുദര്‍ശന ഹോമം


ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് പരിഹാരം. സുദര്‍ശന ഹോമത്തിലൂടെ ശത്രു ദോഷം ആഭിചാര ദോഷം എന്നിവയെ മറികടക്കാനാവും.


സുദര്‍ശന ഹോമം രണ്ട് രീതിയില്‍ നടത്താറുണ്ട്- ലഘു സുദര്‍ശന ഹോമം, മഹാ സുദര്‍ശന ഹോമം എന്നിങ്ങനെ. ദോഷ തീവ്രത വളരെ കൂടുതലാണെങ്കിലാണ് മഹാ സുദര്‍ശന ഹോമം നടത്തുന്നത്
ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പിതൃദോഷ ശാന്തിക്കും സുദര്‍ശന ഹോമം നടത്താറുണ്ട്.

എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്.

സുദര്‍ശന മന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്

വിഗ്രഹാരാധന


ലോകത്തിൽ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവിൽ നിന്നിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ(പുരാതന കാലത്തെ സിന്ധു നദീ തട വാസികൾ, ദ്രാവിഡർ)ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം ക്രിസ്ത്യാനികളും(കുരിശ്, ചിത്രങ്ങൾ)ആരാധിക്കുന്നുണ്ട്.

വൈദിക കാലത്തിനു മുൻപ് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാർ ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാർ ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിർപ്പ് ശക്തമായ ഇടങ്ങളിൽ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാൻ സമ്മതിക്കുകയും ഉണ്ടായി.

മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ ഇന്ദ്രന്റെ കയ്യിലെ വജ്രം എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ വരുണനോട് ബന്ധിച്ചു, കാറ്റിനെ വായുദേവനോടും; സൂര്യൻ കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
കുരിശിനെ ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന ക്രിസ്ത്യൻ, വിഗ്രഹാരധകൻ ആണ് എന്ന വിശാലമായ അർത്ഥത്തിൽ ഏതു പ്രതീകവും വിഗ്രഹമാവും. ക്രിസ്ത്യൻ സഭകളിൽ മിക്കവരും ശ്രീയേശുവിന്റെ പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകൾ തമ്മിൽ ഒരു പാട് തർക്കത്തിന് ഇടയാക്കിയ കാര്യമാണ്.

ബുദ്ധമതസ്തരിൽ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.

വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത ഈ മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ്‌ ബൈബിളിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നിൽ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്. അവർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്കണം.

ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗർക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.

വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.

ശൈലീദാരുമയീലൌഹി ലേപ്യാലേഖ്യാ ച സൈകതാ
മനോമയീ മണിമയീ”


എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം

ശൈലി - സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടാങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കുടശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കരദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.

ദാരുമയി- പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളിക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.

ലൌഹി- ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്.

ലേപ്യ-ദിവ്യൌഷദങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്. ലേഖ്യ-ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം.

സൈകതം- മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി(ദുർഗ)യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ). യക്ഷിയുടേ ഉരൌവം വയ്പായി മണ്ണിൽ തീർത്ത വിഗ്രഹങ്ങൾ തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധമാണ്.

മണിമയി- വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
മനോമയി- മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.

കേരളത്തിൽ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗർഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവിൽ, മണ്ഡപം, ചുറ്റമ്പലം, ബലിക്കൽ പുര ഇവ ആണു ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങൾ. ക്ഷേത്രത്തിനുള്ളിൽ നിവേദ്യും പാകപ്പെടുത്തുന്ന തിടപ്പള്ളിയും കിണറും നവധാന്യങ്ങൾ മുളപ്പിക്കുന്നതിനുള്ള ‘മുളയറ’യും ഉണ്ടാകും. അകത്തും പുറത്തും എട്ടുദിക്കിലും ബലിക്കല്ലുകളും മുൻപിൽ ധ്വജവും കാണാം. വിഗ്രഹത്തിന്റെ വലിപ്പവും ക്ഷേത്രത്തിന്റെ വലിപ്പവും തമ്മിൽ നിശ്ചിതമായ അനുപാതം പാലിക്കണം. ക്ഷേത്രനിർമിതിയുടേയും വിഗ്രഹത്തിന്റെയും പൂജാവിധികളുടേയും കണക്കുകൾ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.

സർവ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതൽക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങൾക്കുമെല്ലാം വളരാൻ തന്നെ സൂര്യൻ ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കൽ‍പത്തിലും ഉണ്ട്.

വിഗ്രഹാരാധന


ലോകത്തിൽ എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധന നിലവിൽ നിന്നിരുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ(പുരാതന കാലത്തെ സിന്ധു നദീ തട വാസികൾ, ദ്രാവിഡർ)ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം ക്രിസ്ത്യാനികളും(കുരിശ്, ചിത്രങ്ങൾ)ആരാധിക്കുന്നുണ്ട്.

വൈദിക കാലത്തിനു മുൻപ് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാർ ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാർ ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിർപ്പ് ശക്തമായ ഇടങ്ങളിൽ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാൻ സമ്മതിക്കുകയും ഉണ്ടായി.

മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ ഇന്ദ്രന്റെ കയ്യിലെ വജ്രം എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ വരുണനോട് ബന്ധിച്ചു, കാറ്റിനെ വായുദേവനോടും; സൂര്യൻ കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
കുരിശിനെ ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന ക്രിസ്ത്യൻ, വിഗ്രഹാരധകൻ ആണ് എന്ന വിശാലമായ അർത്ഥത്തിൽ ഏതു പ്രതീകവും വിഗ്രഹമാവും. ക്രിസ്ത്യൻ സഭകളിൽ മിക്കവരും ശ്രീയേശുവിന്റെ പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകൾ തമ്മിൽ ഒരു പാട് തർക്കത്തിന് ഇടയാക്കിയ കാര്യമാണ്.

ബുദ്ധമതസ്തരിൽ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതിൽ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.

വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത ഈ മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ്‌ ബൈബിളിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നിൽ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്. അവർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്കണം.

ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗർക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.

വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.

ശൈലീദാരുമയീലൌഹി ലേപ്യാലേഖ്യാ ച സൈകതാ
മനോമയീ മണിമയീ”


എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം

ശൈലി - സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടാങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കുടശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കരദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.

ദാരുമയി- പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളിക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.

ലൌഹി- ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്.

ലേപ്യ-ദിവ്യൌഷദങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്. ലേഖ്യ-ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം.

സൈകതം- മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി(ദുർഗ)യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ). യക്ഷിയുടേ ഉരൌവം വയ്പായി മണ്ണിൽ തീർത്ത വിഗ്രഹങ്ങൾ തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധമാണ്.

മണിമയി- വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
മനോമയി- മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.

കേരളത്തിൽ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗർഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവിൽ, മണ്ഡപം, ചുറ്റമ്പലം, ബലിക്കൽ പുര ഇവ ആണു ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങൾ. ക്ഷേത്രത്തിനുള്ളിൽ നിവേദ്യും പാകപ്പെടുത്തുന്ന തിടപ്പള്ളിയും കിണറും നവധാന്യങ്ങൾ മുളപ്പിക്കുന്നതിനുള്ള ‘മുളയറ’യും ഉണ്ടാകും. അകത്തും പുറത്തും എട്ടുദിക്കിലും ബലിക്കല്ലുകളും മുൻപിൽ ധ്വജവും കാണാം. വിഗ്രഹത്തിന്റെ വലിപ്പവും ക്ഷേത്രത്തിന്റെ വലിപ്പവും തമ്മിൽ നിശ്ചിതമായ അനുപാതം പാലിക്കണം. ക്ഷേത്രനിർമിതിയുടേയും വിഗ്രഹത്തിന്റെയും പൂജാവിധികളുടേയും കണക്കുകൾ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.

സർവ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതൽക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങൾക്കുമെല്ലാം വളരാൻ തന്നെ സൂര്യൻ ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കൽ‍പത്തിലും ഉണ്ട്.