നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday 11 August 2012

ശയനവിധി

നല്ലതുപോലെ ഉറക്കം വന്നതിനുശേഷമേ കിടക്കാവു. "കിടന്നുറങ്ങരുത്" എന്ന ചൊല്ലിനര്‍ത്ഥം, ഉറക്കം വരുംമുന്‍പ് കിടന്നു ഏറെ സമയം കഴിഞ്ഞ് ഉറക്കമാകരുത് എന്നാണ്. ഉറക്കം വരുംമുന്‍പ് കിടന്നാല്‍ മനസ്സിലേക്ക് പലവിധ വിചാരങ്ങള്‍ കടന്നുവന്ന് മനസ്സിന്ടെ ശാന്തിയെ കെടുത്തും. അത് അസ്വസ്ഥതക്കും വിക്ഷോഭത്തിനുമിടയാക്കുകയും സുഖസുഷുപ്തിക്ക് ഭംഗമുണ്ടാക്കുകയും ആരോഗ്യഹാനിക്കു കാരണമാകയും ചെയ്യും. കിടക്കുന്നതിനു മുന്‍പ് കാല്‍ കഴുകണം. 

കിടക്കാനുപയോഗിക്കുന്ന പായ, കിടക്ക, വിരിപ്പ് മുതലായവ കൈകള്‍കൊണ്ട് നല്ലതുപോലെ തട്ടിക്കുടഞ്ഞുവേണം വിരിച്ചുകിടക്കാന്‍. സുഖസുഷുപ്തിക്കായി പ്രാര്‍ഥിക്കുകയും ഉണര്‍ന്നെഴുന്നേല്‍ക്കും വരെ തന്ടെ രക്ഷ ഈശ്വരങ്കല്‍ സമര്‍പ്പിക്കയും വേണം. തന്ടെ അന്നത്തെ എല്ലാ കര്‍മങ്ങളും അവയുടെ ഫലങ്ങളും ഒപ്പം സമര്‍പ്പിക്കണം. അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ ചെയ്തുപോയിട്ടുണ്ടെങ്കില്‍ ഈശ്വരനോടു മാപ്പുചോദിക്കുകയും വേണം. അന്യന് ഹിതമല്ലാത്തതൊന്നും ആവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞയെടുക്കുകയും നേര്‍വഴികാട്ടാന്‍ പ്രാര്‍ഥിക്കുകയും വേണം.

ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ ഈശ്വരചിന്തയല്ലാതെ മറ്റൊരുചിന്തയും മനസ്സിലുണ്ടാവരുത്.

പുരുഷന്മാര്‍ നീണ്ടുനിവര്‍ന്ന് മലര്‍ന്നുകിടന്നുറങ്ങണം. സ്ത്രീകള്‍ മലര്‍ന്നുകിടന്നുറങ്ങാതെ ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങണം.

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്.

No comments:

Post a Comment